നീളൻ വണ്ടികൾ തമ്മിൽ മുട്ടി
പെട്ടികൾ തെറിച്ചു വീഴവെ,
നിശബ്ദമായ പുഞ്ചിരികൾ,
കൂമ്പിയടഞ്ഞ സ്വപ്‌നങ്ങൾ,
പിടഞ്ഞു നീറും നൊമ്പരങ്ങൾ,
കാലമെത്താതെ പൊഴിഞ്ഞ
ജീവനറ്റ ജഡങ്ങൾ,
രണമൊഴുകും കബന്ധങ്ങൾ,
തുറിച്ച കണ്ണുകൾ കൊത്തിവലിക്കുന്ന
ആർത്തി പൂണ്ട കഴുകക്കൂട്ടം...
ചാറ്റലിൽ ഊറിയിറങ്ങുന്നു,
ചതയിലെ കൊഴുത്ത രക്തം.
വീശും മാരുതനിൽ നിറയുന്ന
ചാവിൻറെ കടുത്ത ഗന്ധം...
ഇനി വരും വാർത്തകളിൽ,
എല്ലോരുടെയും വാക്കുകളിൽ,
നിറയുമീ കണ്ണീർജഡങ്ങൾ.
ഇനിയൊരു കദനകഥ വരും വരെ...
 
No comments:
Post a Comment