Saturday, January 24, 2015

ഭ്രാന്ത്

ഭ്രാന്തിന്റെ ദേശം,
വിളക്കുകളില്ലാത്ത തീരം,
വേപഥുവോടെ അണയുവോരെ
നഗ്നരാക്കുന്ന കാവൽക്കാർ...
വസ്ത്രങ്ങളാദ്യം,
മാംസവും മജ്ജയും അസ്ഥിയും,
വിശപ്പാളുന്നേരം നിന്റെ
ദേഹിയുടെ ശകലങ്ങളും അവരെടുക്കും,
വെട്ടമില്ലാത്തയാ തീരമെത്തുകിൽ,
തിരിഞ്ഞു നോക്കരുത്,
തിരികെ വരരുത്...


കടപ്പാട് : "എന്റെ കഥ" - മാധവിക്കുട്ടി 

No comments:

Post a Comment