Thursday, January 8, 2015

ദൈവപുത്രന് വീഥിയോരുക്കി

തണുത്തുറഞ്ഞ മുറിയിലും
എന്റെ ഹൃദയം തിളക്കുന്നു,
നിന്റെ വാക്കുകളെന്റെ മേൽ
ചുടുകുമിളകൾ തീർക്കുന്നു,
നെറ്റിയിലെ വിയർപ്പുതുള്ളികൾക്ക്
ചോരയുടെ നിറമുണ്ടായിരുന്നു,
ദൂരെ കിലുങ്ങുന്ന മണിചിലങ്കകൾക്ക്
മൃത്യുവിന്റെ സീൽക്കാരമുണ്ടോ?
ആട്ടക്കലാശത്തിൽ...
തമസ്സിന്റെ മാറിനെ പിളർന്ന് വരും
വാക്കുകളുടെ ചാട്ടയിലെന്റെ
ഹൃദയതന്ത്രികളുടെ പ്രകമ്പനം,
നിശബ്ദനായി പിന്തിരിയുമ്പോൾ
സ്വപ്നങ്ങളുടെ ശവപ്പറമ്പ്...
എന്റെ ശിരസ്സ്‌ താലത്തിൽ വേണമെന്ന്
ചോദിക്കുമ്പോളറിയുന്നുണ്ടോ,
മമഹൃദയത്തിന്റെ മമതയും,
നൈർമ്മല്യമാർന്ന ഭക്തിയും...
ഇടറുന്ന വാക്കുകളിടനാഴിയിലെ
പ്രതിധ്വനിയിൽ വീണ്ടും വിറച്ചു
മനുഷ്യപുത്രന് വഴിയൊരുക്കുവാൻ
എന്റെ യാത്രയവസാനിക്കണം... 

No comments:

Post a Comment